Afleveringen
-
ശാന്തമായ വീട്. അതിനുചുറ്റും പച്ചപ്പടർപ്പ്. ജീവിതത്തിൽ നേടിയതിലെല്ലാം സന്തോഷമുള്ള ഗൃഹാതുരനായ മനുഷ്യനായിരുന്നു കുണ്ടറ ജോണി. നാട് എങ്ങനെ സ്വന്തം പേരിൽ വന്നുവെന്നു ചോദിച്ചാൽ "ആരോ അങ്ങനെ വിളിച്ചു. പിന്നെ അതിനെ കൂടെ കൂട്ടി" എന്നു സാധാരണ മറുപടി പറഞ്ഞു പണ്ട് അദ്ദേഹം. പക്ഷേ ജോണിയെന്ന അഭിനേതാവിന്റെ ജീവിതം രസമുള്ളൊരു സിനിമാക്കഥപോലെയായിരുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Kundara Johny's interview was taken by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
വാർത്തയുടെ ചരിത്രത്തോടൊപ്പം മലയാളി എന്നും ചേർത്തുനിർത്തുന്ന, വീട്ടിലെ ഒരംഗത്തെപ്പോലെ നമുക്കു പരിചിതമായ, നമ്മുടെ നൊസ്റ്റാൾജിയയിലെ ചിരിക്കുന്ന മുഖമായ ഹേമലത വിരമിക്കുമ്പോൾ പറയാൻ ഒരുപാടുണ്ട്. ഓർമത്താളുകളിൽ നോക്കി ആ വിശേഷം നമ്മോടു പറയുകയാണ് മലയാളം ദൂരദർശനിലെ രണ്ടാമത്തെ ലൈവ് വാർത്താ അവതാരക. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Dhooradarshan news presenter Hemalatha's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
Zijn er afleveringen die ontbreken?
-
'ആരുമില്ലല്ലോ എനിക്ക്' എന്ന് തോന്നിയ ജീവിതസമയത്ത് ''പറയുവാനാകാത്ത ആയിരം കദനങ്ങൾ ഹൃദയത്തിൽ മുട്ടിവിളിച്ചിടുമ്പോൾ ഇനി എനിക്ക് ഒറ്റയ്ക്ക് പാടുവാൻ കഴിയുമോ'' എന്ന വരികൾ കൂട്ടുവന്നിട്ടുണ്ടോ? പ്രണയവും പ്രണയ നഷ്ടവും മനുഷ്യനെ വളർത്തും. അതാണ് ജീവിതത്തിനു ഊർജ്ജമാകേണ്ടത് എന്നാണ് കവി പറയുന്നത്. മുരുകൻ കാട്ടാക്കടയുടെ മലയാളം കവിതകൾ പാടാത്ത മലയാളിയുണ്ടാകില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാകുമോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Poet Murukan Kattakkada's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
സ്വന്തം സന്തോഷങ്ങളിൽ നിറഞ്ഞും കവിഞ്ഞും ഒഴുകുന്ന പുഴയാണ് റഹ്മാൻ. ആരായിരുന്നു റഹ്മാൻ എന്നറിയാൻ എൺപതുകളിൽ യുവാക്കളായിരുന്നവരോടു ചോദിക്കണോ? വേണ്ട. റഹ്മാൻ എവിടെയും പോയിട്ടില്ല. ആയിരം പൂക്കൾ നുള്ളി, ആടി വരുന്ന ഇളം കാറ്റുപോലെ ഒരുപാടുപേരുടെ ഓർമകളിലുണ്ട് ആ റഹ്മാൻ കാലം. പത്മരാജനും ഭരതനും ഐ.വി.ശശിയും റഹ്മാനുവേണ്ടി കഥകളെഴുതി. ആദ്യ സിനിമയിൽ ആ പതിനാറു വയസ്സുകാരന് അവാർഡുകൾ കിട്ടി. അതിനുശേഷം തോൽവി അറിയാത്ത ജീവിതം, ഒരുപാടു സിനിമകൾ. ഒപ്പം കുറെ കഥകൾ, ചിലതു സത്യം. ചിലതു കള്ളം. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Actor Rahman's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
ഓർമയുള്ളപ്പോൾ മുതൽ വീട്ടിൽ ആനയുണ്ട്. ആനയെന്നതു ഗണപതിയുടെ പ്രതിരൂപമായാണു കണ്ടിരുന്നത്. എഴുന്നള്ളിപ്പ് ഉള്ളപ്പോൾ ജോലിക്കാർക്കു ശമ്പളമായി അതിന്റെ ഒരു വിഹിതം കൊടുക്കും. അല്ലാത്തപ്പോൾ മറ്റു ജോലികൾക്കു കൊണ്ടുപോകും. ഒന്നും തരുകയോ ചോദിക്കുകയോ ഇല്ല. അതുകൊണ്ട് ആന ഒരു ഭാരമായി തോന്നിയിട്ടില്ല. പ്രിയപ്പെട്ടവരുടെ ബാബു നമ്പൂതിരി സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Actor Babu Namboothiri's interview part 02 is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
കലയുടെ കൂടെ ചെയ്ത യാത്രയാണു താനെന്നു തിരിച്ചറിഞ്ഞു വിനയാന്വിതനാവുകയാണ് ബാബു നമ്പൂതിരി. ആനക്കമ്പവും കഥകളിയും ചെണ്ടയും നാടകവും സിനിമയും അധ്യാപനവുമെന്നു വേണ്ട, തൊട്ടതിലെല്ലാം പ്രഗൽഭനെന്നു തെളിയിച്ച, പ്രിയപ്പെട്ടവരുടെ ബാബു നമ്പൂതിരി സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Actor Babu Namboothiri's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
‘സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ തെരുക്കൂത്ത് ആവുമായിരുന്നു എന്റെ ജോലി. അത്ഭുതപ്പെടുത്തിയ അവാർഡ് കിട്ടിയിട്ടില്ല’– ചലച്ചിത്ര താരം വിജയരാഘവന്റെ അഭിനയ ജീവിതത്തിലൂടെയുള്ള സഞ്ചാരം.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
'If I had not come to the film, my job would have been a street artist. I have not received a surprising award' – film actor Vijayaraghavan through his acting career. Vijayrakhavan's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
'പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി' എന്നും 'കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ, മോഹങ്ങളാം പൂക്കളെ തൊട്ടുവോ' എന്നും വായിക്കാനാകാതെ പാടാൻ മാത്രം തോന്നുന്നുണ്ടോ? അതിനൊപ്പം ഒരുപാട് 'ഓർമകൾ കരൾ തലോടും പോലെ' വന്നുചേരുന്നുണ്ടെങ്കിൽ അതാണ് വരികളുടെ കരുത്ത്. സങ്കീർണമായ മനുഷ്യാവസ്ഥകളെ ലളിതമായി എഴുതുന്നുവെങ്കിൽ അയാൾ കവിയല്ലാതെ മറ്റാര്? എന്നാൽ, താൻ കവിയല്ല, പാട്ടെഴുത്തുകാരനാണെന്നാണ് വിനായക് ശശികുമാർ പറയുന്നത്. എഴുത്തുകാരൻ വിനായക് ശശികുമാർ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Lyricist Vinayak Sasikumar's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Lyricist Ajeesh Dasan's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
എല്ലാ പാട്ടുകളുടെയും ആദ്യത്തെ കേൾവിക്കാരൻ ഞാൻ തന്നെയാണ്. പുതിയ കഴിവുകൾ പരിചയപ്പെടുമ്പോൾ നമ്മളിലും പുതിയ ഊർജം നിറയും. എനിക്ക് അതു ലഭിച്ചില്ലെങ്കിൽ പാട്ട് ആസ്വദിക്കുന്നവർക്ക് അതെങ്ങനെ ലഭിക്കും? 2024 മാർച്ച് മാസത്തിൽ, എ ആർ റഹ്മാനുമായി നടത്തിയ അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
AR Rahman's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
'ഒറ്റ നിമിഷത്തില് പ്രപഞ്ചം പെട്ടെന്ന് സുന്ദരമായി മാറും. അത്രയേ സംഭവിക്കുന്നതുള്ളൂ. അത്രയേ സംഭവിച്ചിട്ടുമുള്ളൂ.'
റഫീക്ക് അഹമ്മദിന്റെ കവിതകൾ വായിച്ച മലയാളിക്കും അതാണ് സംഭവിച്ചത്. റഫീഖ് അഹമ്മദുമായുള്ള അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതിRafiq Ahammad's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
Actor and dancer Divya Unni reflects on her seven years in the Malayalam film industry, recalling the busy schedules, balancing her studies, Bharatanatyam recitals, and acting. She discusses in depth how her children have transformed her life and shares valuable life lessons imparted by her parents in this Entertainment Podcast with Seena Antony.
See omnystudio.com/listener for privacy information.
-
‘എന്റെ ആദ്യ പാട്ട് പാടിയത് ആൻഡ്രിയയായിരുന്നു; അവരുടെ മലയാളം ഉച്ചാരണം മഹാ മോശമാണ്’ അൻവർ അലിയുടെ പറയുന്നു. അൻവർ അലിയുടെ അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്കാസ്റ്റ്.
''Andrea Jeremiah sang my first song. Her Malayalam pronunciation is very bad," says Anwar Ali. Anwar Ali's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.
-
ഇന്ത്യൻ ചലച്ചിത്രപ്രേമികളുടെ ഇഷ്ടശബ്ദമായ ഹരിഹരൻ തന്റെ സംഗീതജീവിതത്തിൽ പ്രചോദനമായി നിലകൊണ്ട മഹാഗായകൻ മെഹ്ദി ഹസനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.
Legendary singer Hariharan reflects on his unique bond with Pakistani ghazal maestro Mehdi Hassan and discusses how these songs helped shape his signature style in the Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.